കൊച്ചി: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക് ഷണത്തിലുള്ളത് 315 പേർ. വീടുകളിൽ 303 പേരും ആശുപത്രികളിൽ 12 പേരുമാണുള്ളത്. 28 ദിവസത്തിനുള ്ളിൽ ചൈനയിലെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 18 പേരെക്കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടതും ഉൾപ്പെടുത്തിയുള്ള കണക്കാണിത്.ആരിലും രോഗലക്ഷണങ്ങളില്ല. കളമശ്ശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ അഞ്ച് പേരെ കൂടി ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്തു.
ഇപ്പോൾ മെഡിക്കൽ കോളജിൽ അഞ്ചുപേരാണ് നിരീക്ഷണത്തിലുള്ളത്. സ്വകാര്യ ആശുപത്രിയിൽ ഒരു സംശയാസ്പദമായ കേസ് നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടർ അറിയിച്ചു. കൊറോണ പ്രതിരോധം സംബന്ധിച്ച നോഡൽ ഓഫിസർമാരുടെ അവലോകന യോഗം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. മെഡിക്കൽ മാസ്കുകൾ, ഗ്ലൗസ് വില വിതരണക്കാർ വർധിപ്പിച്ചതായി യോഗത്തിൽ പരാതി ഉയർന്നു. ഇത് തടയാൻ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.