ലക്നോ: കോവിഡ് ചികിത്സയുടെ ഭാഗമായി പരീക്ഷണാർഥം പ്ലാസ്മ തെറപ്പിക്ക് വിധേയനായ ഉത്തർപ്രദേശിലെ ആദ്യ രോഗി മരിച്ചു. ലക്നോ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ (കെ.ജി.എം.യു) ചികിത്സയിലിരുന്ന 58കാരനായ ഡോക്ടറാണ് മരിച്ചത്. രണ്ടാഴ്ചയായി വൻെറിലേറ്ററിലായിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് കെ.ജി.എം.യു വൈസ് ചാൻസലർ എം.എൽ.ബി. ഭട്ട് പറഞ്ഞു. ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുണ്ടായിരുന്ന രോഗി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഏപ്രിൽ 26നാണ് ഇയാൾ പ്ലാസ്മ തെറപ്പിക്ക് വിധേയനായത്. ഇതേ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരുന്ന കാനഡയിൽനിന്നുള്ള ഡോക്ടറാണ് പ്ലാസ്മ ദാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.