ഏറ്റുമാനൂര്‍: ഒട്ടേറെ പ്രതീക്ഷകളോടെ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷൻെറ നവീകരണം പൂര്‍ത്തിയാകുന്നതും കാത്തിരുന്ന യാത്രക്കാര്‍ക്ക് വീണ്ടും നിരാശ. പ്ലാറ്റ്ഫോമും സിഗ്നൽ സംവിധാനവും സ്റ്റേഷൻെറ സ്ഥാനമാറ്റവും എല്ലാം നടത്തിയെങ്കിലും പുതുതായി ഒരു െട്രയിനിനുപോലും സ്റ്റോപ്പില്ല. കോട്ടയം ജില്ലയിലെ പ്രധാന സ്ഥാപനങ്ങളോടെല്ലാം ഏറെ അടുത്ത് നില്‍ക്കുന്ന ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ അന്നും ഇന്നും നിര്‍ത്തുന്നത് ഷട്ടില്‍ െട്രയിനുകളും രണ്ട് എക്‌സ്പ്രസ് െട്രയിനുകളും മാത്രം. മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി, എം.ജി യൂനിവേഴ്‌സിറ്റി, ഗവ.ഐ.ടി.ഐ, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, അതിരമ്പുഴ പള്ളി, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിനംപ്രതി വന്നുപോകുന്ന യാത്രക്കാര്‍ക്ക് ഇവിടെ െട്രയിനുകള്‍ നിര്‍ത്തുന്നത് വലിയ ആശ്വാസമാണ്. ചേര്‍ത്തല, ആലപ്പുഴ, പാലാ, ഈരാറ്റുപേട്ട, കട്ടപ്പന, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ പ്രദേശങ്ങളിലേക്കും ഏറ്റുമാനൂരില്‍നിന്ന് പോകാൻ എളുപ്പമാണ്. ശബരിമല സീസണില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തി യാത്ര തുടരാനും ഇവിടെ െട്രയിന്‍ നിര്‍ത്തുന്നത് സഹായമാകും. വൈകീട്ട് ഏഴിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന പാലരുവി എക്‌സ്പ്രസ് ഏറ്റുമാനൂരില്‍ നിര്‍ത്തണമെന്നും ആവശ്യമുണ്ട്. രാവിലെ 6.45ന് കടന്നുപോകുന്ന ഷട്ടില്‍ കഴിഞ്ഞാല്‍ ഒമ്പതിന് വേണാട് എക്‌സ്പ്രസ് മാത്രേമ എറണാകുളം ഭാഗത്തേക്കുള്ളൂ. രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് ഏറ്റുമാനൂരില്‍നിന്ന് െട്രയിന്‍ ഇല്ല. തിരുവനന്തപുരം ഭാഗത്തേക്ക് ആദ്യമുള്ള െട്രയിന്‍ ഉച്ചക്ക്ശേഷമുള്ള പരശുറാം എക്‌സ്പ്രസ് ആണ്. തിരുവനന്തപുരത്ത് വിവിധ ഓഫിസുകളില്‍ ജോലി ചെയ്യുന്ന ഏറ്റുമാനൂര്‍ പരിസരങ്ങളിലുള്ളവര്‍ ഇപ്പോള്‍ കോട്ടയത്തെത്തി വഞ്ചിനാട് എക്‌സ്പ്രസില്‍ കയറിയാണ് യാത്ര തുടരുന്നത്. വഞ്ചിനാടിന് ഏറ്റുമാനൂരില്‍ സ്റ്റോപ് അനുവദിച്ചാല്‍ യാത്രക്കാരുടെ ഈ ദുരിതത്തിന് പരിഹാരമാകുമെന്ന് വളരെ കാലങ്ങളായുള്ള ആവശ്യമാണ്. പാലരുവിക്ക് സ്റ്റോപ് ആവശ്യപ്പെട്ട് യാത്രക്കാരുടെ സമരം ഏറ്റുമാനൂർ: പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ സമരം നടത്തി. സ്ഥിരം യാത്രക്കാരുടെ സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓണ്‍ റെയിലിൻെറ ആഭിമുഖ്യത്തിലായിരുന്നു പ്രക്ഷോഭം. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സ്ത്രീകളും വിദ്യാർഥിനികളുമടക്കം നിരവധിപേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ ആറുമുതല്‍ ഒമ്പതുവരെയായിരുന്നു യാത്രക്കാരുടെ പ്രതിഷേധക്കൂട്ടായ്മ. നേരേത്ത, സ്റ്റേഷനിലെ പ്ലാറ്റ്ഫോം സൗകര്യം പരിമിതമെന്ന് ചൂണ്ടിക്കാട്ടിയാണ് സമീപത്തെ ചെറുസ്റ്റേഷനുകളില്‍പോലും പാലരുവിക്ക് സ്റ്റോപ് അനുവദിച്ചപ്പോള്‍ ഏറ്റുമാനൂരിനെ മാറ്റിനിര്‍ത്തിയത്. എന്നാല്‍, സ്റ്റേഷന്‍ നവീകരണത്തോടെ ഈ വിഷയത്തില്‍ പരിഹാരമുണ്ടായെങ്കിലും െട്രയിനിന് സ്റ്റോപ് അനുവദിക്കുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.