കൊച്ചി: വൈപ്പിൻ -മുനമ്പം റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. വൈപ്പിൻ-മുനമ്പം റോഡ് തകർന്നതോടെ അപകടങ്ങൾ നിത്യ സംഭവമായെന്നും വിദ്യാർഥികളും രോഗികളും വിദേശികളായ ടൂറിസ്റ്റുകളും ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പുതുവൈപ്പ് സ്വദേശിയും ഗോശ്രീ മനുഷ്യാവകാശ കമ്മിറ്റി സെക്രട്ടറിയുമായ കെ.ജെ. ജോൺസൺ നൽകിയ ഹരജിയിലാണ് വിശദീകരണം തേടിയത്. റോഡിെൻറ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകിയിട്ടും ഫലമുണ്ടാകാത്തതിനാലാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. പത്തു ദിവസത്തിനുശേഷം ഹരജി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.