സി.ഐക്കെതിരെ പരാതി: പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തരുതെന്ന് ഹൈകോടതി

കൊച്ചി: തൊടുപുഴ മുൻ സി.ഐ ശ്രീമോനെതിരെ പരാതി നൽകിയ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കിയെ പൊലീസ് സ്റ്റേഷനുക ളിലേക്ക് വിളിച്ചു വരുത്തരുതെന്ന് ഹൈകോടതി. ഇക്കാര്യം ഡി.ജി.പി ഉറപ്പാക്കണെമന്നും കോടതി നിർദേശിച്ചു. സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട് ശ്രീമോൻ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ബേബിച്ചൻ നൽകിയ ഹരജിയിലാണ് നിർദേശം. അതേസമയം, ശ്രീമോനെതിരായ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷ് ഹൈകോടതിയിൽ ആവശ്യപ്പെട്ടു. ശ്രീമോനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് പിന്നീട് മാറ്റിയിരുന്നു. തന്നെ കോട്ടയത്തെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താൻ ശ്രമമുണ്ടായെന്ന് ബേബിച്ചൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് പരാതിക്കാരനെ സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തരുതെന്ന് കോടതി നിർദേശിച്ചത്. ശ്രീമോനെതിരായ പരാതികളിൽ 16 സാക്ഷികളെ ചോദ്യം ചെയ്തെന്നും കൂടുതൽ നടപടിക്കായി സമയം വേണമെന്നും ഐ.ജി നൽകിയ വിശദീകരണത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.