എടവനക്കാട്: വെറ്റിലപ്പാറ പുഴയിൽ മുങ്ങിമരിച്ച കളമശ്ശേരി ഐ.ടി.ഐ വിദ്യാർഥി മുഹമ്മദ് സാദിഖ് (18) ചെറായിയുടെ നൊമ്പരമ ായി. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് മൂന്നോടെ സാദിഖിെൻറ മൃതദേഹവുമായി ആംബുലൻസ് ചെറായിയിലെത്തിയപ്പോൾ തടിച്ചുകൂടിയ ജനാവലി തേങ്ങലടക്കാൻ പാടുപെട്ടു. വൈകീട്ട് നാലോടെ ചെറായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഫസീല. സഹോദരി: സഹദിയ. കോളജിൽനിന്ന് ബുധനാഴ്ച കൂട്ടുകാരുമൊത്ത് അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രക്കിടെ വെറ്റിലപ്പാറ ഹയർ സെക്കൻഡറി സ്കൂളിനടുെത്ത പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. സഹപാഠി ചോറ്റാനിക്കര സ്വദേശി എൽദോ തോമസും അപകടത്തിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.