കൊച്ചി: 'ബാബരി ഭൂമിയിൽ ക്ഷേത്രമല്ല; മസ്ജിദാണ് നീതി' പ്രമേയം ആസ്പദമാക്കി ഒാൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ഡിസംബർ നാലിന് എറണാകുളം മറൈൻൈഡ്രവ് മൈതാനിയിൽ 'ബാബരി സമ്മേളനം' സംഘടിപ്പിക്കും. ഹിന്ദുത്വ ഫാഷിസ്റ്റുകൾ ബാബരി മസ്ജിദ് തകർത്ത് 26 വർഷം പിന്നിട്ടിട്ടും നീതി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. തീവ്ര ഹിന്ദുത്വശക്തികൾ കോടതികളെപ്പോലും വെല്ലുവിളിച്ച് ക്ഷേത്രനിർമാണ ആഹ്വാനവുമായി മുന്നോട്ടുപോവുകയാണ്. ഈ സാഹചര്യത്തിൽ ബാബരി ഭൂമിയിൽ നീതി പുലരേണ്ടത് ജനാധിപത്യ ഇന്ത്യയുടെ നിലനിൽപിന് അനിവാര്യമാണെന്ന് ഇമാംസ് കൗൺസിൽ ജനറൽ സെക്രട്ടറി നിസാറുദ്ദീൻ മൗലവി പറഞ്ഞു. വൈകീട്ട് 4.30ന് നടക്കുന്ന സമ്മേളനത്തിൽ സാമൂഹിക-സാംസ്കാരിക-സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിന് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുലൈമാൻ മൗലവി ചെയർമാനും കാഞ്ഞാർ അബ്്ദുറസാഖ് മൗലവി ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.