ഛത്തിസ്ഗഢിൽ 11 കോടിയുടെ കറൻസിയും മദ്യവും പിടികൂടി

റായ്പുർ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തിസ്ഗഢിൽ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്ന ഒക്ടോബർ നാലിനുശേഷം കോടികളുടെ കണക്കിൽപ്പെടാത്ത കറൻസിയും മദ്യവും സ്വർണവും മയക്കുമരുന്നും പിടികൂടി. ഇതെല്ലാംകൂടി 11.85 കോടിവരും. കറൻസി മാത്രം നാലര കോടി. സംസ്ഥാനത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നവംബർ 12നായിരുന്നു. രണ്ടാംഘട്ടം 20നും. ഛത്തിസ്ഗഢിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാനപോരാട്ടം. എന്നാൽ, അജിത് ജോഗിയും ബി.എസ്.പിയും കൈകോർക്കുന്നത് മറ്റ് പാർട്ടികളുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.