കൊച്ചി: അഴീക്കോട് നിയമസഭ മണ്ഡലത്തിൽനിന്നുള്ള മുസ്ലിം ലീഗിലെ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി. ലഘുലേഖകളിലൂടെ മതവികാരം ഉണർത്തിയും എതിർസ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തിയും ക്രമക്കേട് കാണിച്ചാണ് വിജയം നേടിയതെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിെൻറ വിധി. ആറുവർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ഷാജിക്ക് വിലക്കുണ്ട്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന തൊട്ടടുത്ത എതിർ സ്ഥാനാർഥിയും ഹരജിക്കാരനുമായ സി.പി.എമ്മിലെ എം.വി. നികേഷ്കുമാറിെൻറ ആവശ്യം തള്ളിയ കോടതി ഹരജിക്കാരന് കോടതിച്ചെലവായി 50,000 രൂപ ഷാജി നൽകണമെന്നും ഉത്തരവിട്ടു. അതേസമയം, അപ്പീൽ നൽകാൻ സമയം നൽകുന്നതിെൻറ ഭാഗമായി ഉത്തരവ് നടപ്പാക്കുന്നത് ഇതേ ബെഞ്ച് രണ്ടാഴ്ചത്തേക്ക് തടഞ്ഞു. സ്റ്റേ തുടരാൻ അനുവദിക്കുകയാണെങ്കിൽ ഉപാധികൾ ചുമത്തുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. മതസ്പർധ അഴിച്ചുവിടുന്ന പ്രചാരണം നടത്തിയാണ് കെ.എം. ഷാജി 2016ലെ െതരഞ്ഞെടുപ്പിൽ ജയിച്ചതെന്നും തന്നെ അപകീർത്തിപ്പെടുത്തുന്ന ലഘുലേഖകൾ മണ്ഡലത്തിൽ വ്യാപകമായി വിതരണം ചെയ്തെന്നുമായിരുന്നു നികേഷ്കുമാറിെൻറ ഹരജിയിലെ വാദം. ദൈവത്തിനടുക്കൽ അമുസ്ലിമിന് സ്ഥാനമില്ലെന്നും മുസ്ലിമായ തന്നെ വോട്ട് നൽകി അനുഗ്രഹിക്കണമെന്നും സൂചന നൽകുന്ന ലഘുലേഖയാണ് ഷാജിക്കുവേണ്ടി മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിനുപുറെമ നികേഷിനെ അപമാനിക്കുന്ന ആരോപണങ്ങളടങ്ങുന്ന ലഘുലേഖകളും മണ്ഡലത്തിൽ വിതരണം ചെയ്തിരുന്നു. ഇത്തരം നടപടികൾ സ്ഥാനാർഥിയുടെയോ തെരഞ്ഞെടുപ്പ് ഏജൻറിെൻറയോ അറിവോടെതന്നെയാണെന്ന് വിലയിരുത്തിയ കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123 (3), 123 (4) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കണ്ടെത്തി. തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേസമയം, എതിർ സ്ഥാനാർഥിക്ക് വോട്ട് െചയ്താൽ സമുദായഭ്രഷ്ട് അടക്കമുള്ള നടപടികളുണ്ടാകുമെന്ന തരത്തിെല ഭീഷണിയോ നിർബന്ധപൂർവമുള്ള പ്രേരണകളോ ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഹരജിക്കാരെൻറ ഇതുസംബന്ധിച്ച ആരോപണം തള്ളി. കെ.എം. ഷാജിയെ ആറുവർഷത്തേക്ക് അയോഗ്യനാക്കിയ വിധി ഉചിത തുടർ നടപടികൾക്ക് രാഷ്ട്രപതിയെ ധരിപ്പിക്കണമെന്ന് വിധിയിൽ നിർദേശിച്ചിട്ടുണ്ട്. ഷാജിയെ അയോഗ്യനാക്കിയ നടപടിയും ഇതിൽ സ്റ്റേ അനുവദിച്ച വിധിയും െതരഞ്ഞെടുപ്പ് കമീഷനെയും നിയമസഭ സ്പീക്കറെയും അറിയിക്കണമെന്നും വിധിയിൽ പറയുന്നു. സ്റ്റേ അനുവദിച്ചെങ്കിലും കോടതിച്ചെലവിനത്തിൽ നൽകാനുള്ള തുക ഒരാഴ്ചക്കുള്ളിൽ കെട്ടിവെക്കണമെന്ന് കോടതി കെ.എം. ഷാജിയോട് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.