കൊച്ചി: പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡോക്ടറുടെ ജാമ്യാപേക്ഷയിൽ എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) തിങ്കളാഴ്ച വിധി പറയും. മാതാവിെൻറ ഒത്താശയോടെ കുട്ടിയെ പീഡിപ്പിച്ച കളമശ്ശേരി സ്വദേശിയായ ഡോ. ആദർശിെൻറ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. കുട്ടിയെ മാതാവിനൊപ്പം ചേർന്ന് ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായാണ് ആരോപണം. കൈകളിലടക്കമുള്ള മുറിവുകൾ പരിശോധിച്ചശേഷം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഡോക്ടർക്കെതിരെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന കുട്ടിയുടെ അമ്മക്കെതിരെയും കേസെടുത്തിരുന്നത്. പ്രോസിക്യൂഷെൻറയും പ്രതിഭാഗത്തിെൻറയും വാദം കേട്ടശേഷമാണ് കോടതി ജാമ്യഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.