കൊച്ചി: വിൽപനക്കായി എറണാകുളത്തെത്തിച്ച എൽ.എസ്.ഡി സ്റ്റാമ്പുകളുമായി എൻജിനീയറിങ് വിദ്യാർഥി പിടിയിൽ. ഒാൺലൈനായി വിദ്യാർഥികൾക്ക് സ്റ്റാമ്പും മറ്റ് ലഹരിമരുന്നുകളും വിൽപന നടത്തുന്ന ചാലക്കുടി സ്വദേശി ശ്രേയസ് രാജീവനാണ് (28) പിടിയിലായത്. എറണാകുളം അസി. കമീഷണർ കെ. ലാൽജിക്ക് രഹസ്യവിവരം കിട്ടിയതിെൻറ അടിസ്ഥാനത്തിൽ ഒരുമാസത്തോളമായി പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു ഇയാൾ. പിടികൂടിയ എൽ.എസ്.ഡി സ്റ്റാമ്പുകളുടെ ഉറവിടത്തെക്കുറിച്ച് സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അനന്തലാൽ, എസ്.െഎമാരായ ജോസഫ് സാജൻ, കെ. സുനുമോൾ, എ.എസ്.െഎ അരുൾ, സിവിൽ പൊലീസ് ഒാഫിസർമാരായ രഞ്ജിത്ത്, ഇസഹാക്ക് എന്നിവർ േചർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.