വ്യാജ ബീഡികള്‍ വില്‍പന നടത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

മൂവാറ്റുപുഴ: വ്യാജ ബീഡികള്‍ നിർമിച്ച് വില്‍പന നടത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയിലായി. പശ്ചിമബംഗാളില്‍ നിര്‍മിച്ച് കേരളത്തിലെത്തിച്ച് വിപണനം നടത്തിവരുന്ന അജിത്ത് ബീഡിയുടെ പായ്ക്കറ്റും ലേബലും ട്രേഡ് മാര്‍ക്കും വ്യാജമായി നിര്‍മിച്ച് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് വില്‍പന നടത്തിവന്ന മുര്‍ഷിദാബാദ് സ്വദേശികളായ സന്‍ജോയി, അലന്‍ഗെയ്ല്‍ എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്നും 170 ബണ്ടിലുകളിലായി അഞ്ച് ചാക്കോളം ബീഡികളും പിടികൂടി. നികുതിവെട്ടിച്ചും നിയമാനുസൃതമായ സര്‍ട്ടിഫിക്കറ്റില്ലാതെയുമാണ് ഇവര്‍ വില്‍പന നടത്തി വന്നിരുന്നത്. മൂവാറ്റുപുഴ സി.ഐ. സി. ജയകുമാര്‍, എസ്.ഐ. ഇ.എസ്. സാംസണ്‍, എ.എസ്.ഐമാരായ എം.സി. എല്‍ദോസ്, ആര്‍. അനില്‍കുമാര്‍, സിവില്‍പൊലീസ് ഓഫിസര്‍മാരായ നജീബ്, ഷിനു, എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.