ആംബുലന്‍സ് കത്തിയ സംഭവം: ഫോറന്‍സിക് സംഘം തെളിവെടുത്തു

കുട്ടനാട്: ചമ്പക്കുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആംബുലന്‍സ് കത്തിയ സംഭവത്തില്‍ ഫോറന്‍സിക് സംഘം തെളിവെടുപ്പ് നടത്തി. ജില്ല ഫോറന്‍സിക് സയൻറിഫിക് ഓഫിസര്‍ ആര്‍.ആര്‍. രഞ്ജുവി​െൻറ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. ശേഖരിച്ച തെളിവുകള്‍ വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂവെന്ന് സയൻറിഫിക് ഓഫിസര്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കും. വാഹനത്തിലുണ്ടായ സ്പാര്‍ക്ക് മൂലമാണ് സിലിണ്ടറിന് തീപിടിച്ചതെന്നാണ് പ്രാഥമികസൂചന. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് അത്യാസന്ന നിലയിലായ രോഗിയെ വണ്ടാനത്തേക്ക് കൊണ്ടുപോകുന്നതിന് ആലപ്പുഴയില്‍നിന്ന് ആംബുലൻസെത്തിയത്. രോഗിയെ കയറ്റി ഓക്‌സിജന്‍ നല്‍കാന്‍ തുടങ്ങിയതിനു പിന്നാലെ സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ ശബ്ദത്തോടെ വാഹനം പൊട്ടിത്തെറിച്ചു. അപകടത്തില്‍ സമീപത്ത് നിർത്തിയിട്ട കാറും അഞ്ച് ബൈക്കുകളും ഓട്ടോയും സമീപത്തെ കടയും കത്തിനശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.