ജില്ലയില്‍ രണ്ടുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

കൊച്ചി: . കൊച്ചിന്‍ കോര്‍പറേഷന്‍, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ബുധനാഴ്ച ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനി മൂലം ഒ.പി വിഭാഗത്തില്‍ 1053 പേര്‍ ചികിത്സ തേടി. 28 പേര്‍ കിടത്തി ചികിത്സ വിഭാഗത്തിലാണ്. വയറിളക്കരോഗങ്ങള്‍ ബാധിച്ച് ഒ.പി വിഭാഗത്തില്‍ 171 പേര്‍ എത്തിയതില്‍ മൂന്നു പേരെ അഡ്മിറ്റു ചെയ്തു. ഡെങ്കിപ്പനി സംശയിക്കപ്പെടുന്ന ആറുപേര്‍ ആശുപത്രികളിലെത്തി. ചെങ്ങമനാട്, കരുമാല്ലൂര്‍, വാഴക്കുളം, മുളന്തുരുത്തി, പെരുമ്പാവൂര്‍, ഒക്കല്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഡെങ്കിപ്പനി മൂലം എത്തിയത്. ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി സംശയിക്കപ്പെടുന്ന 14 പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പായിപ്ര, മാറാടി, കാലടി, നെല്ലിക്കുഴി, കീരംമ്പാറ, കുന്നത്തുനാട്, പള്ളുരുത്തി, തൃക്കാക്കര, ആലങ്ങാട്, കാഞ്ഞൂര്‍, പിറവം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എലിപ്പനി ലക്ഷണങ്ങളുമായി എത്തിയത്. ചിക്കന്‍ പോക്‌സ് ലക്ഷണങ്ങളുമായി ആറ് പേരും എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണങ്ങളുമായി ഒരാളും ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.