കൊച്ചി: പ്രളയത്തെത്തുടർന്ന് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ സംസ്കരിക്കാൻ സർക്കാർ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി. മാലിന്യങ്ങൾ നീക്കാനും സംസ്കരിക്കാനും നടപടികളില്ലെന്ന് ചൂണ്ടിക്കാട്ടി പാലാരിവട്ടം സ്വദേശി ജാക്‌സൺ മാത്യു നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. നേരത്തേ ഹരജി പരിഗണിച്ചപ്പോൾ ഇതിനായി തദ്ദേശ വകുപ്പ് മുഖേന നിരവധി ഉത്തരവുകൾ ഇറക്കിയതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, ജൈവ മാലിന്യങ്ങൾ തുടങ്ങിയവ സംസ്കരിക്കുന്നതും ശുചീകരണം സംബന്ധിച്ചും ഉത്തരവുകളിറക്കിയതായും വ്യക്തമാക്കി. തുടർന്നാണ് ഇക്കാര്യങ്ങൾ േരഖാമൂലം നൽകാൻ കോടതി നിർദേശിച്ചത്. ഹരജി വീണ്ടും ഇൗമാസം 19ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.