കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മൂവാറ്റുപുഴ: കഞ്ചാവുമായി രണ്ടുപേർ പേഴക്കാപ്പിള്ളിയിൽനിന്ന് എക്സൈസ് പിടിയിലായി. മൂവാറ്റുപുഴ മടക്കത്താനം കാപ്പ് കരയിൽ താമസിക്കുന്ന അഖിൽ അശോകൻ, ലക്ഷദ്വീപ് സ്വദേശിയായ താഹിർ അലി എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴ േറഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എ. ഫൈസലി​െൻറ നേതൃത്വത്തിെല എക്സൈസ് സംഘവും എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ ഷാഡോ എക്സൈസ് ടീമും സംയുക്തമായി നടത്തിയ റെയിഡിലാണ് ഇവർ പിടിയിലായത്. മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ മേഖലകളിെല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ആവശ്യാനുസരണം വ്യാപകരീതിയിൽ കഞ്ചാവും മയക്കുമരുന്ന് ഇനത്തിൽപെട്ട ഗുളികകളും എത്തിച്ചുകൊടുത്തിരുന്നത് അഖിൽ അശോകനാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഷാഡോ എക്സൈസ് ടീം അംഗങ്ങളായ പി.ബി. ലിബു, പി.ബി. മാഹിൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ടി.ഡി. സജീവൻ, പ്രിവൻറിവ് ഓഫിസർ എൻ.എ. മനോജ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എം. കബീർ, വി. ഉന്മേഷ്, എം.യു. സാജു, പി.എം. ഇബ്രാഹിം റാവുത്തർ, എൻ. ശ്രീകുമാർ എന്നിവരായിരുന്നു പരിശോധനസംഘത്തിൽ ഉണ്ടായിരുന്നത്. ഈ വർഷം മൂവാറ്റുപുഴ മേഖലയിൽനിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളുമായി ഇരുപതോളംപേർ എക്സൈസി​െൻറ പിടിയിൽ ആയിട്ടുണ്ട്. മയക്കുമരുന്നുകളുടെ വിൽപന ഇല്ലാതാക്കണമെങ്കിൽ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് റേഞ്ച് ഇൻസ്പെക്ടർ പറഞ്ഞു. മയക്കുമരുന്ന് വിൽപന സംബന്ധിച്ച് വിവരം ലഭിക്കുന്നവർ 0485 2836717, 9400069576 ഇൗ നമ്പറുകളിൽ വിളിച്ചറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.