കൊച്ചി: സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി ചേർത്തല കോക്കമംഗലം പള്ളിയിൽ ദുഃഖവെള്ളി തിരുകർമങ്ങളോടനുബന്ധിച്ച് നടത്തിയ പ്രസംഗം വാർത്ത ചാനലുകൾ തെറ്റായി വ്യഖ്യാനിച്ചെന്ന് സഭ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട്. രാജ്യത്തിെൻറ നിയമത്തിനെതിരെ കർദിനാൾ സംസാരിച്ചെന്ന രീതിയിെല വ്യാഖ്യാനം വസ്തുതാവിരുദ്ധമാണ്. പ്രസംഗത്തിൽ അത്തരമൊരു സൂചനയില്ല. പൂർണ നീതി ദൈവത്തിെൻറ നിയമങ്ങളനുസരിച്ച് മാത്രമേ ലഭിക്കൂ എന്നാണ് പ്രസംഗത്തിലെ സൂചന. രാജ്യനീതിയുടെ നിയമങ്ങൾക്ക് തെറ്റുവരുന്നുണ്ടെന്നതും തെറ്റായ വിധിതീർപ്പുകൾ ചിലപ്പോഴെങ്കിലും കോടതികളിൽനിന്ന് ഉണ്ടാകുന്നുെണ്ടന്നതും അറിവുള്ളതാണ്. യേശുവിെൻറ മരണവിധി റോമ ചക്രവർത്തി പീലാത്തോസിെൻറയും യഹൂദ രാജാവായ ഹെറോദോസിെൻറയും വിധിതീർപ്പുകൾ ഒന്നിച്ചുചേർന്നാണ് സംഭവിച്ചത്. ആ രാജ്യത്തിെൻറ നീതി യേശുവിനെ ക്രൂശിച്ചു. എന്നാൽ, ദൈവത്തിെൻറ നീതി യേശുവിെൻറ മരണത്തിലൂടെ മനുഷ്യവംശത്തെ രക്ഷിച്ചു. ഇത് ൈക്രസ്തവ വിശ്വാസികൾക്ക് മനസ്സിലാകുന്ന ഭാഷയാണ്. വിശ്വാസവിഷയങ്ങളെ ആയുധമാക്കി മറ്റുള്ളവരുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നത് മാധ്യമനീതിക്ക് ചേർന്നതല്ലെന്നും സഭ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.