40 വര്‍ഷത്തിനുശേഷം തൃക്കുന്നത്ത് പള്ളിയില്‍ ദുഃഖവെള്ളി ദിനാചരണം

ആലുവ: സഭാ തർക്കത്തെത്തുടർന്ന് പൂട്ടിക്കിടന്ന ആലുവ തൃക്കുന്നത്ത് പള്ളിയില്‍ ദുഃഖവെള്ളി ദിനാചരണം നടത്തി. 40 വര്‍ഷത്തിനുശേഷമാണ് പള്ളിയിൽ ചടങ്ങ് നടന്നത്. ഓർത്തഡോക്സ് വിഭാഗത്തി‍െൻറ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. മുതിര്‍ന്ന വൈദികന്‍ ജെ. പൗലോസ്, വികാരി എല്‍ദോസ് കുര്യാക്കോസ് എന്നിവര്‍ പ്രാർഥനക്ക് നേതൃത്വം നല്‍കി. പ്രഫ. ജോണ്‍ മാത്യു സന്ദേശം നല്‍കി. ഉച്ചക്ക് സ്ലീബ വന്ദനവും വൈകീട്ട് സന്ധ്യനമസ്‌കാരവും ഉണ്ടായിരുന്നു. 1977 ഡിസംബര്‍ ആറിനാണ് തര്‍ക്കത്തെത്തുടര്‍ന്ന് തൃക്കുന്നത്ത് പള്ളി പൂട്ടുന്നത്. സുപ്രീംകോടതി വിധി അനുകൂലമായതിനെത്തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഓര്‍മപ്പെരുന്നാള്‍ ദിനത്തില്‍ പള്ളി തുറന്നിരുന്നു. തുടര്‍ന്നുണ്ടായ ആദ്യത്തെ ദുഃഖവെള്ളിദിനമാണ് പള്ളിയില്‍ ആചരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.