കൊച്ചി: വീട്ടിൽ വിൽപനക്ക് ചാരായം സൂക്ഷിച്ച കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. നേര്യമംഗലം പിറക്കുന്നം ഇഞ്ചിപ്പാറ കാക്കനാട്ടുകുടിയിൽ അനിലിനെയാണ് (32) എറണാകുളം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് എട്ടു ലിറ്റർ ചാരായവും സമീപത്തെ വനത്തിൽനിന്ന് വാറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു. ഏഴ് പ്രോസിക്യൂഷൻ സാക്ഷികളിൽ രണ്ടു പേർ കൂറുമാറി. 14 രേഖകൾ കോടതി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.