മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്തും ^മന്ത്രി

മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്തും -മന്ത്രി തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ നടപടി എടുക്കുമെന്നും കോളജിെന മികവിെൻറ കേന്ദ്രമാക്കുമെന്നും മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. കോളജിന് സ്ഥിരാംഗീകാരം ലഭിച്ചിട്ടുണ്ട്. കാൻസർ ചികിത്സ സംവിധാനത്തിന് 21 തസ്തികകൾ സൃഷ്ടിച്ചതായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി. ഫാർമസി കോഴ്സുകളുടെ അംഗീകാരത്തിന് നാല് തസ്തികയും സ്റ്റാഫ് നഴ്സിെൻറ 51 തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. 20 പുതിയ പി.ജി സീറ്റുകൾക്ക് അംഗീകാരംലഭിച്ചു. 11 കോടി രൂപ മുടക്കി നിർമിച്ച 40 കിടക്കയുള്ള കെട്ടിടം തുറന്നു. 12 കോടി രൂപ വേണ്ടിവരുന്ന എം.ആർ.െഎ സ്കാൻ അനുവദിച്ചു. സി.ടി സ്കാൻ, കോബാട്ട് യന്ത്രം എന്നിവയും അനുവദിച്ചതായും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.