ആലപ്പുഴ: സെറിബറൽ പാഴ്സി രോഗം ബാധിച്ച മകനുള്ള സ്റ്റാഫ് നഴ്സിന് പകൽ ജോലിചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ 22 വർഷമായി ജോലിചെയ്യുന്ന നഴ്സിെൻറ ജോലിസമയം പകലാക്കി നൽകാൻ നിർദേശം നൽകണമെന്നാണ് കമീഷൻ ജില്ല ലേബർ ഓഫിസർക്ക് ഉത്തരവ് നൽകിയത്. രോഗബാധിതനായ മകന് ആഹാരം കഴിക്കാനോ സംസാരിക്കാനോ കഴിയില്ല. മാനുഷികപരിഗണന നൽകി നൈറ്റ് ഡ്യൂട്ടി ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. കുട്ടിയെ പരിചരിക്കേണ്ട ബാധ്യത ഹരജിക്കാരിക്കുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. കുട്ടിയെ നോക്കാൻ ജോലി ഉപേക്ഷിച്ചാൽ സാമ്പത്തികബുദ്ധിമുട്ടുണ്ടാകും. പരാതിക്കാരിയുടെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് പകൽ ഡ്യൂട്ടി ചെയ്യാൻ സാഹചര്യമൊരുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.