പാസ്പോർട്ട് അപേക്ഷയിലെ തെറ്റിന് പിഴ: കേന്ദ്രസര്‍ക്കാറിെൻറ വിശദീകരണം തേടി

കൊച്ചി: പാസ്പോർട്ടിനുള്ള അപേക്ഷകളിലെ തെറ്റുകൾക്ക് പിഴ ഇൗടാക്കുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്രസര്‍ക്കാറിെൻറ വിശദീകരണം തേടി. പിഴ ഈടാക്കുന്ന പാസ്‌പോർട്ട് അതോറിറ്റിയുടെ നടപടി പാസ്‌പോര്‍ട്ട് നിയമത്തിനും വിവിധ കോടതി വിധികള്‍ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിറ്റിസണ്‍സ് ലീഗല്‍ റൈറ്റ്‌സ് അസോസിയേഷന്‍ നൽകിയ ഹരജിയിലാണ് ഉത്തരവ്. 1967ലെ പാസ്പോർട്ട് നിയമത്തിൽ അപേക്ഷ പരിഗണിച്ച് പാസ്പോർട്ട് നൽകാനും അപേക്ഷ നിരസിക്കാനും കാലാവധി പുതുക്കാനും കണ്ടുകെട്ടാനുമാണ് അതോറിറ്റിക്ക് അധികാരമുള്ളത്. പിഴ ഇൗടാക്കാൻ നിയമമില്ല. എന്നിട്ടും അപേക്ഷയിലെ തെറ്റുകളുടെ പേരിൽ വൻ തുകയാണ് പിഴ ഇൗടാക്കുന്നത്. ബോധപൂർവം അതോറിറ്റിയെ തെറ്റിദ്ധരിപ്പിക്കുന്നവരെ മാത്രെമ കുറ്റക്കാരായി കാണാവൂ എന്നാണ് നിയമം. എന്നാൽ, പാസ്‌പോർട്ട് അതോറിറ്റി നിസ്സാര കാര്യങ്ങള്‍ക്കുവരെ പിഴ ഈടാക്കുകയാണെന്ന് ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.