ആലുവ: ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍നിന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വനാണെന്ന് (45) തിരിച്ചറിഞ്ഞു. ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. ദുരന്തനിവാരണസംഘം കടലില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ലക്ഷദ്വീപ് പൊലീസ് വ്യോമമാര്‍ഗം നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് ആലുവ ജില്ല ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഓഖി ദുരന്തത്തിനുശേഷം ആറ് മൃതദേഹങ്ങളാണ് ആലുവ ജില്ല ആശുപത്രിയില്‍ എത്തിച്ചിരുന്നത്. സില്‍വയുടെ ഒഴികെ മറ്റ് മൃതദേഹങ്ങൾ നേരേത്ത തിരിച്ചറിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.