നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യയുടെ ഡല്‍ഹിയില്‍നിന്ന് കൊച്ചി വഴി ദുബൈയിലേക്കുള്ള വിമാനത്തിന് കൊച്ചിയിൽ വെച്ച് തകരാര്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ 10 കോടിയിലേറെ വിേദശ കറന്‍സി കടത്ത് പിടികൂടാന്‍ കഴിയുമായിരുന്നില്ല. ഡല്‍ഹിയിലെ സുരക്ഷ വിഭാഗവും കസ്റ്റംസും പരിശോധന നടത്തിയപ്പോള്‍ ബാഗേജില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാജ്യാന്തര യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങാത്തതിനാല്‍ ഇയാളുടെ ലഗേജ് വിമാനത്തില്‍നിന്നുമെടുത്ത് പരിശോധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ സുഗമമായി ഈ പണം ദുബൈയില്‍ എത്തുമായിരുന്നു. വിമാനം തകരാറിലായപ്പോള്‍ പുറപ്പെടാന്‍ ഉടന്‍ കഴിയില്ലെന്നുവന്നതോടെ യാത്രക്കാരുടെ ബാഗേജുകള്‍ പൂര്‍ണമായി വിമാനത്തില്‍നിന്ന് ഇറക്കേണ്ടിവന്നു. പിന്നീട് കൊച്ചിയില്‍നിന്ന് പുറപ്പെടുന്ന വിവിധ വിമാനങ്ങളിലായി ഇവരെ ദുബൈയിലേക്ക് അയക്കുകയായിരുന്നു. അഫ്ഗാന്‍ സ്വദേശിക്ക് ലഭിച്ചത് എമിറേറ്റ്‌സ് വിമാനമായിരുന്നു. എമിറേറ്റ്‌സില്‍ ലഗേജ് പരിശോധന കൂടുതല്‍ കര്‍ക്കശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.