കോട്ടയം: കളമശ്ശേരി രാജഗിരി കോളജിൽ 2015ൽ പ്രവേശനം നേടിയ ബി.എസ്.ഡബ്ല്യു വിദ്യാർഥികളുടെ ഇേൻറണൽ/എക്സ്റ്റേണൽ പരീക്ഷയുടെ അനുപാതം 40-60 എന്ന തോതിൽ നടത്തിയത് സർവകലാശാല റെഗുലേഷന് വിരുദ്ധമായതുകൊണ്ട് ഈ പരീക്ഷ റദ്ദാക്കുന്നതിനും പുനഃപരീക്ഷ നടത്താൻ കോളജിന് നിർദേശം നൽകാനും സർവകലാശാല തലത്തിൽ നടപടികൾ പുരോഗമിക്കുന്നു. സിൻഡിക്കേറ്റ് തലത്തിൽ അന്വേഷണത്തിന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉത്തരവിട്ടു. രാജഗിരി കോളജിൽ നടത്തുന്ന മറ്റ് കോഴ്സുകളുടെ മാർക്ക് വിതരണവും അന്വേഷണ വിധേയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.