കൊച്ചി: റവന്യൂ വകുപ്പിന് കീഴിലെ ജില്ലയിലെ വിവിധ ഓഫിസുകളിലെ പെന്‍ഡിങ് ഫയലുകള്‍ തീര്‍പ്പാക്കാൻ ഫയല്‍ അദാലത്തും കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്ന പരിഹാരം ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടവും ജൂണ്‍ 28 മുതല്‍ നടക്കുമെന്ന് കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. കലക്ടറേറ്റ് മുതല്‍ സബ് ഡിവിഷനല്‍ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെ അപേക്ഷകള്‍ തീര്‍പ്പാക്കും. ജൂണ്‍ 28ന് കൊച്ചി താലൂക്ക് ഓഫിസിലും ജൂലൈ അഞ്ചിന് ആലുവ താലൂക്ക് ഓഫിസിലുമാണ് ഫയല്‍ അദാലത്ത്. കലക്ടറേറ്റിലെ പെന്‍ഡിങ് ഫയലുകള്‍ തീര്‍പ്പാക്കാനായി എല്ലാ സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ടുമാരും അതത് സെക്ഷനിലെ പെന്‍ഡിങ് ഫയലുകളുടെ ലിസ്റ്റ് തയാറാക്കി ബന്ധപ്പെട്ട താലൂക്ക് ഒാഫിസ്, റവന്യൂ ഡിവിഷനല്‍ ഓഫിസുകളിലും നല്‍കും. താലൂക്ക് ഓഫിസിലെ പെന്‍ഡിങ് ഫയലുകളുടെ ലിസ്റ്റ് തഹസില്‍ദാര്‍ തയാറാക്കി വില്ലേജ് ഓഫിസുകളില്‍ നല്‍കും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ രണ്ടാംഘട്ടമായ 'പരിഹാരം 2018'നും അന്നേ ദിവസം തുടക്കമാകും. 28ന് കൊച്ചി താലൂക്കിലും അഞ്ചിന് ആലുവ താലൂക്കിലുമാണ് പരിഹാരം രണ്ടാം ഘട്ടം നടക്കുക. ജൂണ്‍ എട്ട് മുതല്‍ 16 വരെ പരിഹാരം 2018 ലേക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി അക്ഷയ സെൻററുകള്‍ വഴി സ്വീകരിക്കും. ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. (website:www.edistrict.com). സി.എം.ഡി.ആർ.എഫ് അപേക്ഷകള്‍, എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ആക്കാനുള്ള അപേക്ഷകള്‍ എന്നിവ പരിഹാരത്തില്‍ പരിഗണിക്കില്ല. 'പരിഹാരം 2018' വേദിയില്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ കലക്ടര്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കും. റവന്യൂ ഡിവിഷനല്‍ ഓഫിസര്‍, തഹസില്‍ദാര്‍, തഹസില്‍ദാര്‍ (എ ല്‍.ആര്‍), സർവേ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.