കൊച്ചി: അഭിമന്യു വധത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലെന്ന് വെളിപ്പെടുത്തല്‍. കൊച്ചി നഗരത്തിൽ സർവിസ് നടത്തുന്ന ഓട്ടോ ഡ്രൈവറുടേതാണ് നിർണായക മൊഴി. കൊലപാതകത്തിനുശേഷം ഓടിയെത്തിയ ആക്രമിസംഘം ഓട്ടോയിൽ കയറി താമസ സ്ഥലത്തേക്ക് പോവുകയായിരുെന്നന്നാണ് ചാനലിന് നൽകിയ മൊഴി. പുലര്‍ച്ച ഒന്നോടെ കോളജിനടുെത്ത ജോസ് ജങ്ഷനിലേക്ക് ഓടിയെത്തിയ സംഘം ഓട്ടോയിൽ തോപ്പുംപടിയിൽ ഇറങ്ങി. നാലുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും 25ല്‍ താഴെ പ്രായമാണ് തോന്നിയത്. ഒരാൾക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ഫുട്‌ബാള്‍ മത്സരം കാണുന്നതിനിടെ സംഘര്‍ഷം ഉണ്ടായെന്നാണ് കാരണം പറഞ്ഞതെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴിനൽകി. അതേസമയം, ഇക്കാര്യം കേസന്വേഷിക്കുന്ന പൊലീസ് സംഘം സ്ഥിരീകരിച്ചതായി അറിവില്ല. സംഭവത്തിൽ ദൃക്സാക്ഷികളുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.