അഭയഭവനിലെ ചാണകക്കുഴികളിൽ പൊലീസ് പരിശോധന

ചെങ്ങന്നൂർ: മുളക്കുഴയിലെ നികരുംപുറത്ത് പ്രവർത്തിക്കുന്ന അഭയഭവനിലെ ചാണകക്കുഴികളിൽ െപാലീസ് പരിശോധന നടത്തി. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നയാളും മനുഷ്യാവകാശ പ്രവർത്തകരും പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് ചെങ്ങന്നൂരിലെ സ്നേഹധാര അഭയഭവനിലെ ചാണകക്കുഴികളിൽ പൊലീസ് മൂന്നുദിവസം നീണ്ട പരിശോധന നടത്തിയത്. ഇവിടെനിന്ന് ലഭിച്ച എല്ലിൻകഷണങ്ങൾ മനുഷ്യരുെടതാണോയെന്ന് വ്യക്തമാകാൻ ഫോറൻസിക് പരിശോധനക്ക് അയക്കും. 14 അടി നീളവും ആറടി വീതിയും നാലടി ഉയരവുമുള്ള നാല് അറകളാണ് ഉണ്ടായിരുന്നത്. ചാണകക്കുഴിയിൽ മനുഷ്യരുടെ എല്ലുകൾ ഉണ്ടോയെന്ന് അറിയാൻ ഡിവൈ.എസ്.പിയുടെ നിർേദശപ്രകാരം സി.ഐ എം. ദിലീപ് ഖാെൻറയും എസ്.ഐയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.