ഹാരിസൺ^സർക്കാർ ഒത്തുകളിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് ധർണ നാെള

ഹാരിസൺ-സർക്കാർ ഒത്തുകളിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് ധർണ നാെള ആലപ്പുഴ: ഹാരിസണ്‍-ഇടത് സര്‍ക്കാര്‍ ഒത്തുകളിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തിൽ ഭൂരഹിതർ ബുധനാഴ്ച കലക്ടറേറ്റ് ധര്‍ണ സംഘടിപ്പിക്കും. രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കുക, കൈയേറ്റഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഹാരിസണ്‍ കൈവശംവെച്ച സര്‍ക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്ന് രാജമാണിക്യവും മറ്റ് നിരവധി കമീഷനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാൽ, സംസ്ഥാന സര്‍ക്കാര്‍ ഹാരിസണിന് ഒത്താശ ചെയ്യുകയാണ്. ഹാരിസണിെൻറ ഭൂമി തിരിച്ചുപിടിക്കാന്‍ രാജമാണിക്യം നോട്ടീസ് നല്‍കിയിരുന്നു. അതിനെതിരെ ഹാരിസണ്‍ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ കമ്പനിക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതുകൊണ്ടാണ് നിയമ വകുപ്പ് സെക്രട്ടറി രാജമാണിക്യം റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്ന ഉപദേശം സര്‍ക്കാറിന് നല്‍കിയത്. ഈ നിയമോപദേശമാണ് കേസില്‍ ഹാരിസണിെൻറ പിടിവള്ളി. ഇടതുമുന്നണി അധികാരത്തില്‍ വന്ന ശേഷം ഹാരിസണിെൻറ ഭൂമി തിരിച്ചുപിടിക്കുന്ന നടപടികളെല്ലാം നിശ്ചലമായി. സർക്കാറും സി.പി.എമ്മും ഭൂമി കൈയേറ്റക്കാരുടെ പക്ഷത്താണ്. ഹാരിസണിെൻറ ഭൂമി പിടിച്ചെടുത്താല്‍ കേരളത്തിലെ ഭൂരഹിതരുടെ ഭൂമിയില്ലായ്മ എന്ന പ്രശ്‌നത്തിന് നല്ലൊരു പങ്ക് പരിഹാരമാകും. ഹാരിസണടക്കമുള്ള കുത്തകകളുടെ കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വികരണം ചെയ്യുക എന്നതാണ് കലക്ടറേറ്റ് മാര്‍ച്ചിെൻറ പ്രധാന ആവശ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്തക്കുറിപ്പിൽ പറഞ്ഞു. ധർണ സംസ്ഥാന സെക്രട്ടറി മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് മോഹൻ സി. മാവേലിക്കര അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.