16കാരിയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ: പതിനാറുകാരിയെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് പീഡിപ്പിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഇതിനായി ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. മാതാപിതാക്കളെ പൊലീസ് നേരിൽ കാണും. പൊലീസി‍െൻറ നിർദേശ പ്രകാരം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്. സംഭവങ്ങൾക്ക് കൂട്ടുനിന്ന ഇടനിലക്കാരിയും കുട്ടിയുടെ ബന്ധുവുമായ ആതിര റിമാൻഡിലാണ്. നഗരസഭ കൗൺസിലർ ജോസ് ചെല്ലപ്പ‍െൻറ നേതൃത്വത്തിൽ ഇവരെ പിടികൂടിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യാൻ ആതിരയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൗൺസിലർ ജോസ് ചെല്ലപ്പനെ മൊഴി രേഖപ്പെടുത്താൻ ഡിവൈ.എസ്.പി വിളിപ്പിച്ചിട്ടുണ്ട്. താൻ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പെൺകുട്ടി വിശദീകരിക്കുന്ന റെക്കോഡ് ചെയ്ത സംഭാഷണം കലക്ടർക്ക് കൈമാറാനാണ് ജോസ് ചെല്ലപ്പ‍െൻറ തീരുമാനം. ഇതിനിടെ പീഡനത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തി‍െൻറ കസ്റ്റഡിയിൽ ഉണ്ടെന്നും സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.