റോ--റോ ജങ്കാർ ജെട്ടി മൂറിങ് പൈലിങ് തുടങ്ങി; സർവിസ് ഏപ്രിലിൽ തുടങ്ങും മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി വൈപ്പിൻ റോ-റോ സർവിസ് ജെട്ടി മൂറിങ് പൈലിങ് ആരംഭിച്ചു. ഫോർട്ട്കൊച്ചിയിലാണ് മൂറിങ് പില്ലറുകളൊരുക്കുന്നത്. കഴിഞ്ഞ ജൂണിൽ റോ--റോ ജങ്കാർ പരീക്ഷണ ഒാട്ടത്തിന് ഒരുക്കിയപ്പോഴാണ് അടിയൊഴുക്ക് ശക്തമായ അഴിമുഖത്തെ ജെട്ടിയിൽ ജങ്കാർ അടുപ്പിക്കുന്നത് അസാധ്യമെന്ന് മനസ്സിലായത്. ഏഴര കോടി രൂപ െചലവിലാണ് ഫോർട്ട്കൊച്ചിയിലും വൈപ്പിനിലും രണ്ടു ജെട്ടികൾ നിർമിച്ചത്. മതിയായ പഠനം നടത്താതെയാണ് ജെട്ടി നിർമാണ കരാർ നൽകിയതെന്ന പ്രതിപക്ഷ ആരോപണത്തെ തുടർന്നാണ് റോ- റോ ജങ്കാർ കെട്ടുന്നതിനായി പത്ത് തൂണുകളുമായി മൂറിങ് സംവിധാനമൊരുക്കുന്നത്. ഇതിനായി നിലവിലുണ്ടായിരുന്ന ജങ്കാർ സർവിസ് മാസങ്ങളായി നിർത്തിവെച്ചിരിക്കയാണ്. മാർച്ച് മാസത്തോടെ പൂർത്തിയാക്കി ഏപ്രിലിൽ സർവിസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. എന്നാൽ, സർവിസ് നടത്തുന്നത് സംബന്ധിച്ച് ഭരണ പ്രതിപക്ഷ തർക്കം തുടരുകയാണ്. ഇതിനിടെ റോ-റോ ജങ്കാറുകൾ മാസങ്ങളോളം ജെട്ടിയിൽ സൂക്ഷിച്ചതിന് വാടകയിനത്തിൽ ലക്ഷങ്ങൾ ഷിപ്പ്യാർഡ് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. (പടം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.