ചെങ്ങന്നൂർ: മൂന്ന് പതിറ്റാണ്ടുകാലം ചെങ്ങന്നൂരിൽ രുചി വൈവിധ്യം ഒരുക്കിയ മാമ്പള്ളി പെരുമക്ക് ഷട്ടർ വീഴുന്നു. ചെങ്ങന്നൂർ മാമ്പള്ളി കുടുംബത്തിലെ നാലാം തലമുറക്കാരനായ പി. സുരേന്ദ്രെൻറ മേൽനോട്ടത്തിൽ ആരംഭിച്ച ബേക്കറിയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. കേരളത്തിലെ ബേക്കറി പ്രസ്ഥാനത്തിെൻറ തലതൊട്ടപ്പന്മാരാണ് മാമ്പള്ളിക്കാർ. സുരേന്ദ്രെൻറ മുത്തച്ഛൻ ഗോപാലെൻറ അമ്മാവൻ ബാപ്പുവാണ് 1880ൽ തലശ്ശേരിയിൽ മാമ്പള്ളി ബേക്കറിക്ക് തുടക്കമിട്ടത്. കേരളത്തിൽ ആദ്യമായി കേക്ക് നിർമിച്ചതും അദ്ദേഹമാണ്. സായ്പുമാർക്ക് ഇഷ്ടപ്പെട്ട കേക്ക് നിർമിച്ചുകൊടുക്കാൻ അന്ന് കേരളത്തിൽ ബാപ്പു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പെരുമ സംസ്ഥാനം കടന്ന് തമിഴ്നാട്ടിലേക്കും പരന്നു. 1988ലാണ് പി. സുരേന്ദ്രെൻറ േബക്കറി തുടങ്ങിയത്. അക്കാലത്ത് ചെങ്ങന്നൂരിൽ വിരലിൽ എണ്ണാവുന്ന ബേക്കറികളേ ഉണ്ടായിരുന്നുള്ളൂ. ചെങ്ങന്നൂരുകാർ മാമ്പള്ളിയുടെ രുചിപ്പെരുമയെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു. എം.സി റോഡിൽ മുല്ലശ്ശേരിയിൽ കെട്ടിട സമുച്ചയത്തിലാണ് ബേക്കറിയുടെ പ്രവർത്തനം. പാർക്കിങ് സൗകര്യമില്ലാത്തതും തദ്ദേശീയരായ തൊഴിലാളികളെ ലഭിക്കാത്തതും സർക്കാറിെൻറ കടുത്ത നിയന്ത്രണങ്ങൾ, മാലിന്യ സംസ്കരണ സംവിധാനമില്ലായ്മ, ഇലക്ട്രോണിക്സ് മേഖലയുടെ കടന്നുകയറ്റം തുടങ്ങിയ കാരണങ്ങളാലുമാണ് ബേക്കറി പൂട്ടേണ്ടിവരുന്നതെന്ന് 69കാരനായ സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.