കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ നിവേദ്യവും പായസവും തയാറാക്കാനുപയോഗിക്കുന്ന പാത്രങ്ങളടക്കമുള്ളവ മാറ്റിയെടുക്കാൻ ഹൈകോടതിയുടെ അനുമതി. സ്റ്റൗവിെൻറയും അടുപ്പിെൻറയും അറ്റകുറ്റപ്പണി നടത്താനും ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകി. തൃപ്പൂണിത്തുറ സ്വദേശി എൽ. രാജേഷ് നാരായണൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. ക്ഷേത്രം മേൽശാന്തി, അഭിഭാഷക കമീഷൻ എന്നിവരുടെ മേൽനോട്ടത്തിൽ പാത്രങ്ങൾ മാറ്റിയെടുക്കണമെന്നും ഇതിനുള്ള ചെലവ് വൃശ്ചികോത്സവത്തിെൻറ വരവിലുള്ള നീക്കിയിരിപ്പിൽനിന്ന് എടുക്കാമെന്നും ഉത്തരവിൽ പറയുന്നു. അഭിഭാഷക കമീഷൻ രണ്ടാഴ്ചക്കകം ഇതിൽ റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.