കൂത്താട്ടുകുളം: വീട്ടില്‍ കയറി മാല പൊട്ടിച്ച ബംഗാൾ സ്വദേശി പിടിയില്‍. ജനുവരി ഒന്നിന് പുലർച്ച ഒലിയപ്പുറം കാവിലെ പൂജാരി കുഴിക്കാട്ട് ഇല്ലത്ത് ജയദേവശർമയുടെ വീട്ടിൽനിന്നും മൂന്നരപ്പവെൻറ സ്വർണമാല കവർന്ന പശ്ചിമ ബംഗാള്‍ സ്വദേശി മിഥുന്‍ ഷായാണ് (23) കൂത്താട്ടുകുളം പൊലീസിെൻറ പിടിയിലായത്. മൂന്ന്‍ വര്‍ഷമായി ജില്ലയുടെ പലഭാഗങ്ങളിലായി പെയിൻറിങ് ജോലി ചെയ്യുകയാണ് ഇയാൾ. ഒലിയപ്പുറത്ത് ജോലിക്ക് എത്തിയ മിഥുന്‍, ജയദേവശർമ വീടിനു പുറത്തെ കുളിമുറിയില്‍ കയറിയ സമയത്ത് തുറന്നുകിടന്ന വീടിെൻറ വാതിലിലൂടെ അകത്തു കയറി മാല മോഷ്ടിക്കുകയായിരുന്നു. സമീപത്തെ ഞാൽപ്പാട്ട് കുഞ്ഞുമോെൻറ വീട്ടിലും കയറി 300 രൂപയും മോഷ്ടിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.