കൊച്ചി: സി.എം.ആർ.എല്‍ കമ്പനിക്കെതിരെ വ്യാജരേഖ നിര്‍മിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിെൻറ വിശദീകരണം തേടി. കേസ് ഉടന്‍ ഹൈകോടതി വീണ്ടും പരിഗണിക്കും. പെരിയാറിലെ മാലിന്യത്തിെൻറ ഉത്തരവാദി കമ്പനിയാണെന്ന് വരുത്താൻ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ചെന്നാണ് പുരുഷന്‍ ഏലൂരിനെതിരായ കേസ്. സി.എം.ആർ.എൽ ചീഫ് മാനേജര്‍ എന്‍. അജിത് എറണാകുളം റേഞ്ച് ഐ.ജിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.