മൂവാറ്റുപുഴ: ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പകൽപൂരം ശ്രദ്ധേയമായി. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആരംഭിച്ച പകൽപൂരത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ അണിനിരന്നു. ചിറക്കര ശ്രീറാം ഭഗവാെൻറ തിടമ്പേറ്റി. മൂവാറ്റുപുഴ ജയചന്ദ്രെൻറ നേതൃത്വത്തിൽ നാഗസ്വരവും കലാനിലയം ചൊവ്വല്ലൂർ മോഹനൻ വാര്യരുെട േനതൃത്വത്തിൽ പഞ്ചാരിമേളവും അകമ്പടിയായി. രാത്രി 7.30ന് ദീപാരാധനയും എട്ടിന് നൃത്തസന്ധ്യയും രാത്രി 10.30ന് ശ്രീഭൂത ബലിയും നടന്നു. ചൊവ്വാഴ്ച നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.