കൊച്ചി: മയക്കുമരുന്ന് മാഫിയയെയും ഗുണ്ടകളെയും മറ്റ് സാമൂഹികവിരുദ്ധരെയും പിടികൂടാൻ കൊച്ചി സിറ്റി പൊലീസ് 'ബ്രോക്കണ്‍ വിന്‍ഡോ' എന്ന പേരിൽ സ്‌പെഷല്‍ ഓപറേഷനൊരുക്കി. ഒരാഴ്ച നീളുന്ന ഓപറേഷനിലൂടെ 98 പേരാണ് പൊലീസിെൻറ വലയിലായത്. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍. ഇതിെൻറ ഭാഗമായി മയക്കുമരുന്ന് വിപണനം നടത്തുകയും ഉപയോഗിക്കുകയും ചെയ്ത എട്ടുപേരെയും അബ്കാരി ആക്ട് പ്രകാരം 23 പേരെയും അറസ്റ്റ് ചെയ്തു. സാമൂഹികവിരുദ്ധരായ രണ്ടുപേര്‍ക്കെതിരെ കാപ്പാ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു. സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന് കീഴില്‍ നിരവധി കേസില്‍ പ്രതിയായ രണ്ടുപേര്‍ക്കെതിരെയാണ് കാപ്പാ ചുമത്താൻ റിപ്പോര്‍ട്ട് നല്‍കിയത്. സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവർക്കെതിരെ 63 കേസ് രജിസ്റ്റർ ചെയ്തു. പരിശോധന വ്യാപകമാക്കുമെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.