മൂവാറ്റുപുഴ: നഗരത്തിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. നഴ്സറിയിലേക്ക് പോവുകയായിരുന്ന നാല് വയസ്സുകാരനെയാണ് മാതാവിെൻറ കൺമുന്നിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാവുങ്കര കടവുംപാട് റോഡിൽ ബുധനാഴ്ച രാവിലെ 10ഒാടെയാണ് സംഭവം. കടവുംപാട് പൈനായിൽ അഷറഫിെൻറ മകൻ അബിനെയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. ആസാദ് റോഡ് ഭാഗത്തുനിന്ന് എത്തിയ കാർ നിർത്തി കുട്ടിയോട് കയറാനാവശ്യപ്പെടുകയായിരുന്നു. ഭയന്ന കുട്ടിയും മാതാവും സ്തംഭിച്ചുനിൽക്കുന്നതിനിടെ പെെട്ടന്ന് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി കുട്ടിയെ എടുക്കാൻ തുനിഞ്ഞു. ഇതോടെ കുട്ടിയുമായി മാതാവ് അടുത്തുള്ള വീട്ടിൽ അഭയംതേടുകയായിരുന്നു. കറുത്ത നിറത്തിലുള്ള കാർ കോതമംഗലം റോഡിലേക്ക് ഓടിച്ചുപോയി. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മൂവാറ്റുപുഴയിൽ ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നത്. തിങ്കളാഴ്ച സന്ധ്യക്ക് മുളവൂരിൽ 10 വയസ്സുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണ് ആദ്യ സംഭവം. ചൊവ്വാഴ്ച ഫ്രഷ് കോള റോഡിലെ വീട്ടിൽ മാതാവിെൻറ മടിയിൽനിന്ന് ഒന്നര വയസ്സുകാരിയെ തട്ടിയെടുക്കാൻ ശ്രമിച്ചതാണ് രണ്ടാമത്തെ സംഭവം. ഇതിനടുത്തുതന്നെയുള്ള കടവുംപാട് റോഡിലാണ് ഇന്നലെ മൂന്നാമത്തെ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.