പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. കർണാടക പൂത്തൂർ സ്വദേശികളായ ജനത കോളനി ഷംസുദ്ദീൻ (21), ബറികെ വീട്ടിൽ അൽത്താഫ് (22), പേരേൽതടക്ക വീട്ടിൽ സഫ്വാൻ (18) എന്നിവരാണ് പിടിയിലായത്. രണ്ടുദിവസം മുമ്പ് വീട്ടിൽ 13കാരിയായ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും സമൂഹമാധ്യമം വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിക്കുകയായിരുന്നു. എം.സി റോഡിലെ കടുവാളിലെ ഹോട്ടൽ ജീവനക്കാരായിരുന്നു പ്രതികൾ. ഹോട്ടൽ കെട്ടിടത്തിെൻറ മുകളിലെ മുറിയിലാണ് മൂവരും താമസിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.