കൊച്ചി: ശ്രീജിത്തിെൻറ കസ്റ്റഡി കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണെൻറ നേതൃത്വത്തില്‍ ലോങ് മാർച്ച് നടത്തി. വരാപ്പുഴയില്‍നിന്ന് എറണാകുളം ഐ.ജി ഒഫിസിലേക്ക് 15 കിലോമീറ്ററായിരുന്നു മാര്‍ച്ച്. ശ്രീജിത്തിെൻറ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുക, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. എൻ.ഡി.എ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്തിെൻറ അമ്മ ശ്യാമള, ആലുവ പൊലീസിെൻറ ഭീകരതയില്‍ മരിച്ച മുകുന്ദെൻറ ഭാര്യ സ്നേഹ മുകുന്ദന്‍, രാജന്‍ കേസിലെ അഭിഭാഷകനായ രാം കുമാര്‍, തിരുവനന്തപുരത്ത് പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിെൻറ അമ്മ പ്രഭാവതിയമ്മ എന്നിവര്‍ ചേര്‍ന്ന് എ.എന്‍. രാധാകൃഷ്ണന് പതാക കൈമാറി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. വേലായുധന്‍, ജില്ല പ്രസിഡൻറ് എന്‍.കെ. മോഹന്‍ദാസ്, മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് രേണു സുരേഷ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. വരാപ്പുഴയിൽനിന്ന് ഇടപ്പള്ളി, കലൂര്‍, ഹൈകോര്‍ട്ട് വഴി എത്തിയ മാര്‍ച്ച് വൈകീട്ട് അഞ്ചിന് ഐ.ജി ഓഫിസിന് 100 മീറ്റര്‍ അകലെ പൊലീസ് ബാരക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സമാപന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍, മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.