കൊച്ചി: എം.ജി റോഡ് വ്യാഴാഴ്ച കേരളത്തിലെ ആദ്യ ഹോണ്‍രഹിത മേഖലയാകും. എം.ജി റോഡ് നോര്‍ത്ത് എന്‍ഡ് മുതല്‍ മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള ഭാഗമാണ് നോ ഹോണ്‍ ഡേയോടനുബന്ധിച്ച് ഹോണ്‍രഹിത മേഖലയായി പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ), നാഷനല്‍ ഇനിഷിയേറ്റീവ് ഫോര്‍ സേഫ് സൗണ്ട് (എന്‍.ഐ.എസ്.എസ്.), ഇ.എൻ.ടി സര്‍ജന്‍മാരുടെ സംഘടനയായ എ.ഒ.ഐ, എസ്.സി.എം.എസ്, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സിറ്റി പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30ന് ശീമാട്ടി ജംഗ്ഷന്‍ മെട്രോ പാര്‍ക്കിംഗില്‍ നടക്കുന്ന ചടങ്ങില്‍ കെ.എം.ആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഔദ്യോഗികമായി ഹോണ്‍ രഹിത മേഖല പ്രഖ്യാപിക്കും. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമീഷണര്‍ ആര്‍. കറുപ്പുസാമി ഐ.പി.എസ് അധ്യക്ഷത വഹിക്കും. എറണാകുളം ആര്‍.ടി.ഒ റെജി പി. വർഗീസ് മുഖ്യപ്രഭാഷണം നടത്തും. നോ ഹോണ്‍ ഡേയ്ക്ക് മുന്നോടിയായി ചൊവാഴ്ച കൊച്ചിയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 75 ശതമാനം ശതമാനം പേരിലും അമിത ശബ്ദം മൂലമുണ്ടാകുന്ന കേള്വിക്കുറവിെൻറ ആരംഭം കണ്ടെത്തി. കൊച്ചി സിറ്റി ട്രാഫിക് അസി. കമീഷണര്‍ എം.എ. നസീര്‍, ഐ.എം.എ കൊച്ചി, എസ്.സി എം.എസ്, എ.ഒ.ഐ, അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. അനുവദനീയമായ പരമാവധി ശബ്ദമായ 65 ഡെസിബലിലേക്ക് കൊച്ചി സിറ്റിയുടെ ശബ്ദ തീവ്രത കുറക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് പഠന ഫലം വിരല്‍ ചൂണ്ടുന്നതെന്ന് സിറ്റി ട്രാഫിക് അസി. കമീഷണര്‍ എം.എ. നസീര്‍ പറഞ്ഞു. ec5 Horn നോ ഹോണ്‍ ഡേയ്ക്ക് മുന്നോടിയായി കൊച്ചിയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടത്തിയ പഠനത്തിെൻറ ഭാഗമായി കൊച്ചി സിറ്റി ട്രാഫിക് അസി. കമീഷണര്‍ എം.എ നസീറിെൻറ കേള്‍വി പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.