മൂവാറ്റുപുഴ: ഡോക്ടർമാരുടെ സമരം രണ്ടുദിവസം പിന്നിട്ടതോടെ ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ വലഞ്ഞ് രോഗികൾ. നിരവധി പേരാണ് ശനിയാഴ്ചയും ചികിത്സ ലഭിക്കാതെ തിരിച്ചുപോയത്. 24 ഡോക്ടർമാർ ആശുപത്രിയിൽ ഡ്യൂട്ടിക്കുണ്ടെങ്കിലും ശനിയാഴ്ച ഒരു ഡോക്ടർമാത്രമാണ് അത്യാഹിത വിഭാഗത്തിൽ ജോലിക്ക് എത്തിയത്. അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരില്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ തകിടം മറിച്ചു. എന്നാൽ, കിടപ്പുരോഗികൾക്ക് ചികിത്സ ലഭിച്ചു. ജനറൽ ആശുപത്രിയായതിനാൽ ജില്ലയുടെ കിഴക്കൻ മേഖലയിെല ആയിരക്കണക്കിന് രോഗികളാണ് ചികത്സക്ക് ഇവിടെയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.