മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ശുചീകരണ തൊഴിലാളികളില്ലാത്തത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. അഞ്ച് പാർട്ട് ടൈം ക്ലീനിങ് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ നാലുപേരും ഇപ്പോൾ ആശുപത്രിയിൽ ഇല്ല. മാസങ്ങളായി പാർട്ട് ടൈം ശുചീകരണ തൊഴിലാളികളില്ലാത്തതിനാൽ ആശുപത്രിയിൽ ശുചീകരണം വേണ്ടവിധത്തിൽ നടക്കാതെ വാർഡുകളുൾപ്പെടെ വൃത്തിഹീനമാെയന്ന് രോഗികൾ പറയുന്നു. ആശുപത്രിയിലെ ശൗചാലയങ്ങളിൽ കടന്നുചെല്ലാൻപോലും പറ്റാത്ത സ്ഥിതിയാണ്. കൂടുതൽ ശുചീകരണ തൊഴിലാളികളെ നിയമിക്കണമെന്ന് ആശുപത്രി അധികൃതരും ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. വൃത്തിഹീന അന്തരീക്ഷം രോഗികളുടെ ആരോഗ്യത്തിനുതന്നെ ഭീഷണിയാകുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.