കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ വനിതാ ജീവനക്കാരെയോ വനിതാ പൊലീസിെനയോ നിയോഗിക്കണമെന്ന് ഹൈകോടതി. ആവശ്യത്തിന് ജീവനക്കാരികളെ നിയമിക്കാനായില്ലെങ്കിൽ ഹിന്ദുമത വിശ്വാസികളായ വനിത സിവിൽ പൊലീസുകാരെ നിയോഗിക്കാനാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഗുരുവായൂരിൽ ദർശനത്തിനെത്തുന്ന സ്ത്രീകളെ സുരക്ഷ ജീവനക്കാർ തള്ളുകയും അപമാനിക്കുകയും ചെയ്യുെന്നന്ന് ആരോപിക്കുന്ന ഹരജികളാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്. നാലമ്പലത്തിൽ മൂന്ന് വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. എന്നാൽ, തിരക്ക് നിയന്ത്രിക്കാൻ ഇവർ മതിയാവില്ല. നാലമ്പലത്തിൽ വൻ തിരക്കുണ്ടാവുന്ന സാഹചര്യത്തിൽ കൂടുതൽ സ്ത്രീ സുരക്ഷ ജീവനക്കാരെ നിയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഭക്തരെ പലപ്പോഴും ശ്രീകോവിലിന് മുന്നിൽനിന്ന് മാറ്റേണ്ടിവരാറുണ്ടെന്നും ദേവസ്വം വിശദീകരിച്ചു. എന്നാൽ, ഇതിെൻറ പേരിൽ സ്ത്രീകളെ പിടിച്ചുതള്ളുന്നതും അപമാനിക്കുന്നതും ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വേണ്ടത്ര വനിത ജീവനക്കാരില്ലാത്തപക്ഷം വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് അപേക്ഷ നൽകണമെന്നും അപേക്ഷ ലഭിച്ചാൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം തൃശൂർ ജില്ല പൊലീസ് മേധാവി വിട്ടുനൽകണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.