വിനായകി​െൻറ ആത്​മഹത്യ: പൊലീസുകാരുടെ മുൻകൂർ ജാമ്യ ഹരജി തീർപ്പാക്കി

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതിനെത്തുടർന്ന് ദലിത് യുവാവ് വിനായകിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളായ രണ്ട് പൊലീസുകാരുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തീർപ്പാക്കി. ഇന്ത്യൻ ശിക്ഷാനിയമം, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍നിയമം എന്നിവ പ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ കേസാണിതെന്നും മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തിയില്ലെന്നും വിലയിരുത്തിയാണ് ഒന്നാം പ്രതി ചാവക്കാട് സ്വദേശി കെ. സാജൻ, രണ്ടാം പ്രതി തൃശൂർ പൂങ്കുന്നം സ്വദേശി ശ്രീജിത് എന്നിവരുടെ ഹരജികൾ സിംഗിൾ ബെഞ്ച് തീർപ്പാക്കിയത്. തൃശൂര്‍ ഏങ്ങണ്ടിയൂർ സ്വദേശിയായ വിനായകിനെയും സുഹൃത്തിെനയും ജൂൈല 17നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിട്ടയച്ചെങ്കിലും വിനായകിനെ പിന്നീട് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൊലീസ് മർദനത്തെത്തുടർന്നുള്ള മനോവിഷമംമൂലമാണ് വിനായക് ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയെത്തുടർന്നാണ് പൊലീസുകാരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്. തങ്ങൾ വിനായകിനെ മർദിച്ചില്ലെന്നും ആത്മഹത്യക്ക് കാരണക്കാരല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും മുൻകൂർ ജാമ്യ ഹരജി നൽകിയത്. പിതാവും ഹരജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.