മൂവാറ്റുപുഴ: ഇ.ഇ.സി മാർക്കറ്റ് റോഡിലെ . റോഡിൽ വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് തള്ളൽ ഇവിെട പതിവാണ്. പലതവണ മാലിന്യവാഹനങ്ങൾ നാട്ടുകാർ തടഞ്ഞ് അധികൃതർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വീണ്ടും മാലിന്യം തള്ളൽ തുടർന്നു. സമീപവാസികളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയതോടെ സമീപ പഞ്ചായത്തുകളില്‍നിന്നാണ് മാലിന്യമെത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടലുകളും ലോഡ്ജുകളും നടത്തുന്നവരും കാറ്ററിങ് ഏജന്‍സികളുമാണ് മാലിന്യമെത്തിക്കുന്നത്. ഇവിടെ വീഴുന്ന മാലിന്യം സമീപ തോട്ടിലൂടെ മൂവാറ്റുപുഴയാറ്റിലേക്കാണ് എത്തുന്നത്. ഇതോടെയാണ് നാട്ടുകാർ മാലിന്യകേന്ദ്രം വൃത്തിയാക്കി ചെടികൾ നട്ടത്. ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ച ജോലി ഉച്ചയോടെ തീർത്തശേഷം നാട്ടുകാർ നിരീക്ഷണകാമറകള്‍ സ്ഥാപിച്ചു. മാലിന്യം തള്ളുന്നവര്‍ക്ക് താക്കീത് നല്‍കി ബാനറും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.