ഗുണ്ടപിരിവ് നൽകാത്തതിന് സ്വകാര്യ ബസ് ജീവനക്കാരന് മർദനം; പ്രതികൾ അറസ്റ്റിൽ

കൊച്ചി: ഗുണ്ടപിരിവ് നൽകാത്തതിന് സ്വകാര്യ ബസിലെ കണ്ടക്ടറെയും യാത്രക്കാരെയും മർദിച്ച കേസിലെ പ്രതികളെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കരുവേലിപ്പടി വലിയവീട്ടിൽ അനിൽകുമാർ(39), കണ്ണമാലി കാട്ടിപ്പറമ്പ് റോജൺ(36) എന്നിവരെയാണ് എസ്.ഐ എസ് ദ്വിജേഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബസ് കണ്ടക്ടറോട് ഗുണ്ടപിരിവ് ചോദിച്ചെങ്കിലും നൽകിയില്ല. തുടർന്ന് തേവരയിൽ ബസ് തടഞ്ഞിട്ട് കണ്ടക്ടറെ മർദിക്കുകയായിരുന്നു. ബഹളത്തിനിടയിൽ അനിലും സുഹൃത്തായ റോജണും ചേർന്ന് ബസിലെ യാത്രികരായ ഇതരസംസ്ഥാനക്കാരായ ദമ്പതികളെയും ആക്രമിച്ചു. പരിക്കേറ്റ ദമ്പതികൾ ചികിത്സ തേടിയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം അടക്കമുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.