മണ്ണിടിഞ്ഞ് ദേശീയപാതയിൽ ഗതാഗതം മുടങ്ങി

കോതമംഗലം: കൊച്ചി-മധുര ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണ് ഒന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. തലക്കോട് തടി ഡിപ്പോക്ക് സമീപമുള്ള വളവിൽ പുറക്കാട്ട് വിജയെൻറ വീടിെൻറ മുറ്റം സഹിതം റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. 20 അടിയോളം ഉയരത്തിൽ നിന്നാണ് മൺതിട്ട റോഡിലേക്ക് ഇടിഞ്ഞുവീണത്. വീടിന് കേടുപാട് സംഭവിച്ചില്ല. കനത്ത മഴയിൽ ഞായറാഴ്ച വൈകീട്ട് 4.30 ഓടെ ആയിരുന്നു മണ്ണിടിച്ചിൽ. കൊടും വളവായ ഇവിടെ റോഡിന് വീതി വളരെ കുറവാണ്. മണ്ണിടിഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. നേര്യമംഗലം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തലക്കോട് മുള്ളരിങ്ങാട് റോഡിലൂടെ അള്ളുങ്കൽ പുത്തൻകുരിശു വഴിയും ഊന്നുകൽ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പുത്തൻകുരിശ് അള്ളുങ്കൽ റോഡ് വഴിയും തിരിച്ചുവിട്ടു. ഊന്നുകൽ പൊലീസും നാട്ടുകാരും ചേർന്ന് മണ്ണു മാന്തിയന്ത്രത്തിെൻറ സഹായത്തോടെ മണ്ണ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.