കൊച്ചി: മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ ആഫ്രിക്കൻ മുഷിയുടെ വിളവെടുപ്പ് നടത്താൻ കർഷകന് ഹൈകോടതി അനുമതി. ആഫ്രിക്കൻ മുഷിയെ വളർത്തുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ഒരു തവണമാത്രം വിളവെടുപ്പിന് അനുമതി നൽകുന്നതെന്നും ആഫ്രിക്കൻ മുഷിയെ ഇനി വളർത്തിയാൽ അധികൃതർക്ക് പിടിച്ചെടുക്കാമെന്നും വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. ഒരാഴ്ചക്കകം വിളവെടുക്കാനാണ് നിർദേശം. ആഫ്രിക്കൻ മുഷിയെ വളർത്തുന്നതിെൻറ പേരിൽ ഫിഷറീസ് വകുപ്പ് അധികൃതർ ഉപദ്രവിക്കുന്നുവെന്നാരോപിച്ച് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കെ. സൽമാൻ ഫാരിസ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ആഫ്രിക്കൻ മുഷിയെ വളർത്തുന്നത് നിരോധിച്ച് 2017 ജൂണിൽ വിജ്ഞാപനം വരുന്നതിന് മുമ്പ് കൃഷിയിറക്കിയതാണെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.