ഹാദിയയുടെ സംരക്ഷണച്ചെലവ്: വിവരം നൽകാതെ പൊലീസ്

കൊച്ചി: ഹൈകോടതി ഉത്തരവിനെത്തുടർന്ന് വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ കഴിയുന്ന ഡോ. ഹാദിയയുടെ സംരക്ഷണത്തിന് ചെലവഴിക്കുന്ന തുക വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാതെ പൊലീസിെൻറ ഒളിച്ചുകളി. വിവരാവകാശ പ്രവർത്തകനായ കരുമാലൂർ ഷാനവാസാണ് ചെലവിെൻറ വിവരങ്ങൾ ആവശ്യപ്പെട്ട് കോട്ടയം ജില്ല പൊലീസ് സൂപ്രണ്ടിന് അപേക്ഷ നൽകിയത്. മുപ്പതോളം ഉദ്യോഗസ്ഥരുടെയും പൊലീസ് വാഹനങ്ങളുടെയും നിരീക്ഷണ കാമറ സ്ഥാപിച്ചതിെൻറയും ചെലവിനായി എത്രത്തോളം തുക പൊതുഖജനാവിൽനിന്ന് വിനിയോഗിച്ചു എന്നതായിരുന്നു ചോദ്യം. എന്നാൽ, കേസ് എൻ.ഐ.എ അന്വേഷിക്കുന്നതിനാൽ വിവരങ്ങൾ നൽകാൻ സാധ്യമല്ല എന്നാണ് മറുപടി. ഹാദിയയുടെ കേസ് എൻ.ഐ.എ അന്വേഷിക്കുന്നുണ്ടെങ്കിലും സംരക്ഷണം നൽകുന്നതും സംവിധാനങ്ങൾ ഒരുക്കിയതും കോട്ടയം പൊലീസാണ്. അതിനാൽ പൊലീസിെൻറ മറുപടി വിവരാവകാശ നിയമം അനുസരിച്ച് നിലനിൽക്കുന്നതല്ലെന്നും അപ്പീൽ നൽകുമെന്നും ഷാനവാസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.